District News
ഇരിട്ടി: യുഡിഎഫ് പടിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. കെപിസിസി അംഗം മുഹമ്മദ് ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു.
അഴിമതിയുടെ കൂത്തരങ്ങായി പടിയൂർ പഞ്ചായത്ത് മാറിയെന്നും 81 കോടി രൂപയുടെ വികസന പ്രവർത്തനം നടത്തി എന്നു പറയുന്ന പഞ്ചായത്ത് അത്രയും രൂപ എവിടെ ചെലവാക്കി എന്ന് നാട്ടിലെ സാധാരണ ജനങ്ങളെ ബോധ്യപെടുത്തണമെന്നും മുഹമ്മദ് ബ്ലാത്തൂർ ആവശ്യപ്പെട്ടു. യുഡിഎഫ് പ്രവർത്തകരുടെ വോട്ടുകൾ കൂട്ടത്തോടെ തള്ളി സിപിഎം പടിയൂർ പഞ്ചായത്തിൽ ആർഎസ്എസ് അജൻഡ് നടപ്പിലാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അശാസ്ത്രീയമായ വാർഡ് വിഭജനത്തിനെതിരേയും, യുഡിഎഫ് പ്രവർത്തകരുടെ വോട്ടുകൾ പട്ടികയിൽ നിന്നും തള്ളുന്നതിനെതിരേയും, വികസന മുരടിപ്പിനെതിരേയുമായിരുന്നു മാർച്ച്. യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ ഇ. മണിപ്രസാദ് അധ്യക്ഷത വഹിച്ചു.
ഷബീർ എടയന്നൂർ മുഖ്യ പ്രഭാഷണം നടത്തി. നേതാക്കളായ കുഞ്ഞിരാമൻ, കെ.പി. ബാബു, പി. അയൂബ്. വാർഡ് അംഗങ്ങളായ ആർ. രാജൻ, സിനി സന്തോഷ്, അബൂബക്കർ തുടങ്ങിയ നേതൃത്വം നല്കി.
District News
തളിപ്പറന്പ്: തളിപ്പറന്പ് മുനിസിപ്പൽ ഓഫീസിൽ വിജിലൻസ് സംഘം പരിശോധന നടത്തി. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ കണ്ണൂർ വിജിലൻസ് സിഐ സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. നഗരസഭയിലെ ആക്രി സാധനങ്ങളുടെ വില്പനയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ സംബന്ധിച്ച അന്വേഷണത്തിനായാണ് വിജിലൻസ് സംഘം എത്തിയത്.
ആക്രിവില്പനയുമായി ബന്ധപ്പെട്ട് ക്രമക്കേട് നടത്തിയെന്ന ആരോപണത്തെ തുടർന്ന് ക്ലർക്ക് വി.വി. ഷാജിയെ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ സസ്പെൻഡ് ചെയ്തിരുന്നു. സ്ക്രാപ്പിന്റെ വിലനിർണയം നടത്താതെയും ലേല നടപടിക്രമങ്ങൾ പാലിക്കാതെയുമായിരന്നു ആക്രിവില്പന നടത്തിയിരുന്നതെന്ന് നേരത്തെ വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ലേല സംഖ്യ തുകയിൽ ആദ്യം കുറച്ച് മാത്രവുമായിരുന്നു അടച്ചത്. പിന്നീട് പരാതി ഉയർന്നതിനെ തുടർന്ന് ബാക്കി തുക അടയ്ക്കുകയായിരുന്നുവെന്നും കണ്ടെത്തിയിരുന്നു. ആക്രി വില്പന സംബന്ധിച്ച ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി കൗൺസിലർ സി.വി. ഗിരീശനായിരുന്നു തദ്ദേശസ്വയംഭരണ വകുപ്പധികൃതർക്ക് പരാതി നൽകിയത്.
District News
തിരുമേനി: ചാത്തമംഗലം സെന്റ് ജൂഡ്സ് മലങ്കര കത്തോലിക്ക കുരിശുപള്ളിയിലെ വിശുദ്ധ യൂദാതദ്ദേവൂസിന്റെ തിരുനാൾ ആഘോഷത്തിനു തുടക്കമായി. തിരുനാളിന് തുടക്കം കുറിച്ച് ഫാ. സാമുവൽ പുതുപ്പാടി കൊടിയേറ്റ് നടത്തി. തുടർന്നു നടന്ന ജപമാല, വിശുദ്ധ കുർബാന, വചന പ്രഘോഷണം എന്നിവയ്ക്ക് ഫാ. സിറിൽ പട്ടശേരിൽ നേതൃത്വം നൽകി.
ഇന്ന് വൈകുന്നേരം നടക്കുന്ന വിശുദ്ധ കുർബാന, വചന പ്രഘോഷണം, നൊവേന എന്നിവയ്ക്ക് ഫാ. ജയിംസ് മലേപറമ്പിൽ നേതൃത്വം നൽകും. നാളെ വൈകുന്നേരം നാലിന് നടക്കുന്ന തിരുക്കർമ്മങ്ങൾക്ക് ഫാ. വർഗീസ് താന്നിക്കാകുഴി നേതൃത്വം നൽകും.
നവംബർ ഒന്നു വരെ വൈകുന്നേരം നാലിന് നടക്കുന്ന തിരുക്കർമ്മങ്ങൾക്ക് ഫാ. ജസ്റ്റിൻ വട്ടക്കുന്നേൽ, ഫാ. ബോബിൻ മരിയ, ഫാ. ചെറിയാൻ മുടമ്പള്ളിക്കുഴി, ഫാ. ഏബ്രഹാം പുന്നവിള, ഫാ. മാത്യു പാലകപ്രായിൽ എന്നിവർ നേതൃത്വം നൽകും.
സമാപന ദിവസമായ നവംബർ രണ്ടിന് രാവിലെ 8.30 ന് പ്രഭാതപൂജ, ആഘോഷമായ തിരുനാൾ കുർബാന, വചനപ്രഘോഷണം, നൊവേന എന്നിവയ്ക്ക് ഫാ. തോമസ് പുല്ലുകാലായിൽ നേതൃത്വം നൽകും. തുടർന്ന് സ്നേഹവിരുന്ന്, കൊടിയിറക്ക് എന്നിവയോടെ തിരുനാളാഘോഷം സമാപിക്കും.
District News
പാലാവയൽ: ഈസ്റ്റ് എളേരി പഞ്ചായത്തിലെ മലാങ്കടവ് വാർഡിൽ അമീബിക് മസ്തിഷ്കജ്വരം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കൂടുതൽ പേർക്ക് രോഗം പിടിപെടാതിരിക്കാൻ ആവശ്യമായ ജാഗ്രതയും മുൻകരുതലുകളും കൈക്കൊള്ളണമെന്ന് ആരോഗ്യവകുപ്പിന്റെ നിർദേശം. സാധാരണയായി കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലുമാണ് രോഗബാധ ഉണ്ടാകുന്നത്. മൂക്കിനെയും മസ്തിഷ്കത്തെയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണപടലത്തിലെ സുഷിരങ്ങൾ വഴിയോ ആണ് അമീബ തലച്ചോറിലേക്ക് എത്തുന്നത്.
അണുബാധ ഉണ്ടായാല്‍ അഞ്ച് മുതല്‍ 10 വരെ ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും. സാധാരണ മസ്തിഷ്കജ്വരത്തിന്റെ ലക്ഷണങ്ങളാണ് ഉണ്ടാകുന്നതെങ്കിലും രോഗകാരണം അമീബയാണെങ്കില്‍ ലക്ഷണങ്ങള്‍ തീവ്രമായിരിക്കും. സാധാരണയായി മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് രോഗം പകരാറില്ല.
പനി, തലവേദന, ഓക്കാനം, ഛര്‍ദ്ദി, ബോധം നഷ്ടപ്പെടുക, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട്, നടുവേദന എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. രോഗം കൂടുതലാകുമ്പോൾ അപസ്മാരം, ബോധക്ഷയം, പരസ്പരബന്ധം ഇല്ലാതെ സംസാരിക്കുക തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം. ആരംഭത്തില്‍ തന്നെ ഡോക്ടറെ കണ്ട് ചികിത്സ എടുക്കണം. സാധാരണ മരുന്ന് കഴിച്ചിട്ടും മാറാത്ത പനിയും മറ്റു ലക്ഷണങ്ങളുമുണ്ടെങ്കില്‍ കൂടുതല്‍ വിദഗ്ധ ചികിത്സ തേടണം.
അടുത്ത കാലത്ത് കുളത്തിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കുകയോ വെള്ളം മൂക്കില്‍ കയറാന്‍ ഇടയാകുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അക്കാര്യം ഡോക്ടറുടെ ശ്രദ്ധയില്‍പെടുത്തണം.
നീന്തുന്നവരും നീന്തൽ പഠിക്കുന്നവരും മൂക്കിൽ വെള്ളം കടക്കാതിരിക്കാൻ നോസ് ക്ലിപ്പ് ഉപയോഗിക്കണം. വാട്ടർ തീം പാർക്കുകളിലെയും സ്വിമ്മിംഗ് പൂളുകളിലെയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം.
നീന്തൽ കുളങ്ങളിൽ ആഴ്ചയിലൊരിക്കൽ വെള്ളം പൂർണമായും ഒഴുക്കിക്കളയണം. കിണറുകൾ ആരോഗ്യപ്രവർത്തകരുടെ നിർദേശാനുസരണം നിശ്ചിത ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യണം. ടാങ്കുകളും കൃത്യമായ ഇടവേളകകളിൽ കഴുകി വൃത്തിയായി സൂക്ഷിക്കണം.
District News
മാലക്കല്ല്: വൈഎംസിഎ കാസർഗോഡ് സബ് റീജിയൺ നേതൃ പരിശീലനവും മാലക്കല്ല് യൂണിറ്റ് കുടുംബസംഗമവും മാലക്കല്ല് ലൂർദ് മാതാ പാരീഷ് ഹാളിൽ വികാരി ഫാ. ടിനോ ചാമക്കാല ഉദ്ഘാടനം ചെയ്തു. കാസർഗോഡ് സബ് റീജിയൺ ചെയർമാൻ സണ്ണി മാണിശേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യുട്ടീവ് അംഗം മാനുവൽ കുറിച്ചിത്താനം ആമുഖപ്രസംഗം നടത്തി.
ജില്ലയിലെ വിവിധ യൂണിറ്റ് ഭാരവാഹികൾക്കായുള്ള നേതൃ പരിശീലന പരിപാടിയിൽ ചെമ്പേരി വിമൽജ്യോതി എൻജിനിയറിംഗ് കോളജ് അസി. പ്രഫസറും ഇന്റർനാഷണൽ ട്രെയിനറുമായ ഷിജിത്ത് തോമസ് ക്ലാസെടുത്തു.
കള്ളാർ പഞ്ചായത്തിലെ മികച്ച കർഷകനുള്ള അവാർഡ് നേടിയ ജോയി എ.ജെ. എടാട്ട് കാലായിയെ ഉപഹാരം നൽകി ആദരിച്ചു. വൈസ് ചെയർമാൻ അജീഷ് അഗസ്റ്റിൻ, വുമൺസ് ഫോറം എക്സിക്യുട്ടീവ് അംഗം സുമ സാബു, വനിതാ ഫോറം ജില്ല ചെയർപഴസൺ സിസിലി പുത്തൻപുര, യൂണിറ്റ് പ്രസിഡന്റ് പി.സി. ബേബി പള്ളിക്കുന്നേൽ, സെക്രട്ടറി ജോൺ പുല്ലമറ്റം, കോളിച്ചാൽ ലയൺസ് ക്ലബ് പ്രസിഡന്റ് സി.ഒ. ജോസഫ് എന്നിവർ പ്രസംഗിച്ചു.
District News
കാസർഗോഡ്: ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ജില്ലയിൽ പോലീസ് സ്പെഷൽ ഡ്രൈവ് നടത്തി.3396 വാഹനങ്ങൾ പരിശോധിക്കുകയും 1243 നിയമലംഘനങ്ങൾക്ക് നടപടി സ്വീകരിക്കുകയും ചെയ്തു.
184 വാറണ്ട് പ്രതികളെ പിടികൂടി. എൻഡിപിഎസ് ആക്ട് പ്രകാരം എട്ട് കേസുകൾ രജിസ്റ്റർ ചെയ്തു.ഒരാളിൽ നിന്നും 1.76 ഗ്രാം എംഡിഎംഎ പിടികൂടി മുട്ടത്തൊടി ഇസത് നഗർ സ്വദേശി ബദറുദ്ദീൻ (36) ആണ് വിദ്യാനഗർ പോലീസിന്റെ പിടിയിലായത്. പതിനാലായിരത്തോളം പായ്ക്കറ്റ് നിരോധിത ലഹരിവസ്തുക്കളുമായി മാഹി ഇടയിൽപീടിക സ്വദേശികളായ ടി. സുബാഷ് (39 ), വിനേഷ് കുമാർ (48) എന്നിവർ കാസർഗോഡ് ടൗൺ പോലീസിന്റെ പിടിയിലായി.
District News
കൊടുങ്ങല്ലൂർ : മുസിരിസ് ജലപാതയിൽ പതിനായിരങ്ങൾക്ക് ആവേശം പകർന്ന് വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിച്ച ചാമ്പ്യൻസ് ബോട്ട് ലീഗ് അഞ്ചാം പാത ചുണ്ടൻവള്ളങ്ങളുടെ മത്സരങ്ങളിൽ കൈനകരി വില്ലേജ് ബോട്ട് ക്ലബ്ബിന്റെ വിയ്യപുരം ചുണ്ടൻ ജേതാവായി.
പുന്നമട ബോട്ട് ക്ലബിന്റെ നടു ഭാഗം ചുണ്ടൻ രണ്ടാം സ്ഥാനവും, പള്ളാതുരുത്തി ബോട്ട് ക്ലബ്ബിന്റെ മേൽപ്പാടം ചുണ്ടൻ മൂന്നാം സ്ഥാനവും നേടി.
ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ നാലാമത്ത മത്സരമാണ് കോട്ടപ്പുറം കായലിൽ നടന്നത്. ഇതോടൊപ്പം മുസരീസ് ബോട്ട് ക്ലബിന്റെ നേതൃത്വത്തിൽ നടന്ന ഇരുട്ടുകുത്തി വള്ളങ്ങളുടെ മത്സരത്തിൽ ബി ഗ്രേഡ് വിഭാഗത്തിൽ മടപ്ലാത്തുരുത്തി വള്ളം ഒന്നാം സ്ഥാനത്തും, വടക്കുംപുറം വള്ളം രണ്ടാം സ്ഥാനത്തും, സെന്റ്് സെബാസ്റ്റ്യൻസ് വള്ളം മൂന്നാം സ്ഥാനത്തുമെത്തി.
എ ഗ്രേഡ് വിഭാഗത്തിൽ ഗരുഡൻ വള്ളം ഒന്നാമതെത്തി. താണിയൻ വള്ളം രണ്ടാം സ്ഥാനവും ഗോതുരുത്ത് പുത്രൻ മൂന്നാം സ്ഥാനവും നേടി. വി.ആർ. സുനിൽകുമാർ എംഎൽഎ മത്സരം ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ടി.കെ. ഗീത അധ്യക്ഷയായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, ബോബി ചെമ്മണ്ണൂർ എന്നിവർ മുഖ്യാതിഥികളായി. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ് വള്ളംകളി ഫ്ലാഗ് ഓഫ് ചെയ്തു.
വി.ആർ. സുനിൽകുമാർ എംഎൽഎയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസും ചേർന്ന് വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു.
District News
ആറ്റൂർ: അറഫ സ്കൂളിൽ മൂന്നു ദിവസങ്ങളിലായി നടന്ന സിബിഎസ്ഇ ജില്ല സഹോദയ കലോത്സവത്തിൽ തൃശൂർ ദേവമാത സിഎംഐ പബ്ലിക്ക് സ്കൂൾ പത്താംതവണയും കിരീടം സ്വന്തമാക്കി. അഞ്ചു വിഭാഗത്തിലും ഒന്നാംസ്ഥാനം നേടിയ ദേവമാതയ്ക്ക് 1078 പോയിന്റ് ലഭിച്ചു.
ചിന്മയ വിദ്യാലയ കോലഴി 833 പോയിന്റ് നേടി രണ്ടാംസ്ഥാനവും പാറമേക്കാവ് വിദ്യാമന്ദിർ 830 പോയിന്റോടെ മൂന്നാംസ്ഥാനവും നേടി. നിർമലമാത സെൻട്രൽ സ്കൂൾ തൃശൂർ 823 പോയിന്റ് നേടി നാലാംസ്ഥാനവും ഐഇഎസ് ചിറ്റിലപ്പിള്ളി 813 പോയിന്റ് നേടി അഞ്ചാംസ്ഥാനവും കരസ്ഥമാക്കി.
കലോത്സവത്തിന്റെ സമാപനച്ചടങ്ങ് ഉദ്ഘാടനവും അവാർഡ് ദാനവും സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ നിർവഹിച്ചു. സഹോദയ ജനറൽ സെക്രട്ടറി ഷമീം ബാവ അധ്യക്ഷത വഹിച്ചു. ജില്ലയിലെ 75 സ്കൂളുകളിൽനിന്നായി ആറായിരത്തിലധികം വിദ്യാർഥികൾ 147 ഇനങ്ങളിലായി മാറ്റുരച്ചു.
District News
തൃശൂർ: കൂർക്കഞ്ചേരി സോണൽ ഓഫീസിനോടു ചേർന്ന 50 സെന്റ് സ്ഥലത്ത് കോർപറേഷൻ നിർമിച്ച ആധുനിക മിനി ഫുട്ബോൾ ടർഫ് നഗരത്തിന്റ പുതിയ കായിക ഹൃദയമാകാൻ ഒരുങ്ങുന്നു. വർഷങ്ങളോളം വിവിധ ഡിവിഷനുകളുടെ മാലിന്യ നിക്ഷേപകേന്ദ്രമായിരുന്ന ഈ സ്ഥലത്ത് ഇനി ആവേശത്തിന്റെ കാൽപ്പെരുമാറ്റം കേൾക്കാം.
75 ലക്ഷം രൂപ ചെലവിൽ 24 മീറ്റർ വീതിയിലും 36 മീറ്റർ നീളത്തിലും നിർമിച്ച ഈ ടർഫ് കോർപറേഷന്റെ മാതൃകാപദ്ധതികളിൽ ഒന്നാണ്. ടർഫിനോട് ചേർന്ന് ഇരുമ്പുമറയും നടപ്പാതയിൽ ടൈൽ വിരിക്കലും പൂർത്തീകരിച്ചിട്ടുണ്ട്.29ന് വൈകീട്ട് ആറിന് മേയർ എം.കെ. വർഗീസ് ടർഫ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.
മാലിന്യങ്ങൾ നീക്കി ശുചീകരിച്ച ശേഷം, പുതുതലമുറയെ ലഹരിയുടെ വഴികളിൽനിന്ന് അകറ്റി കായികരംഗത്തിലേക്ക് അടുപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ടർഫ് വികസിപ്പിച്ചതെന്ന് ഡിവിഷൻ കൗൺസിലർ വിനേഷ് തയ്യിൽ പറഞ്ഞു.
District News
തൃശൂർ: നഗരനിവാസികളിൽ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ കുടിവെള്ളനിരക്ക് കൂട്ടാൻ സിപിഎം ഭരണസമിതി വളഞ്ഞ വഴി സ്വീകരിക്കുന്നതായി പ്രതിപക്ഷ ആരോപണം. നിരക്കുവർധനയെ എതിർത്ത പ്രതിപക്ഷ കൗണ്‍സിലർമാരെ ഭീഷണിപ്പെടുത്തിയും സമ്മർദം ചെലുത്തിയും നിലപാട് മാറ്റാൻ ശ്രമിക്കുന്നുവെന്നും ആരോപണമുണ്ട്. മേയറുടെ നിർദേശപ്രകാരമാണു കോർപറേഷൻ സെക്രട്ടറി പ്രതിപക്ഷ കൗണ്‍സിലർമാർക്ക് ഭീഷണിസർക്കുലർ അയച്ചതെന്നും നിയമവിരുദ്ധമായ നടപടിയിലൂടെ പ്രതിപക്ഷത്തെ നിശബ്ദരാക്കാനാണു ശ്രമിക്കുന്നതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
ഓഡിറ്റ് റിപ്പോർട്ടിലെ പരാമർശം ചൂണ്ടിക്കാട്ടിയാണ് കുടിവെള്ളനിരക്ക് കൂട്ടണമെന്ന് ഭരണസമിതി നിലപാടെടുത്തിരിക്കുന്നത്. എന്നാൽ, കൗണ്‍സിൽ നിരക്ക് കൂട്ടേണ്ടതില്ലെന്നു തീരുമാനമെടുത്താൽ ഓഡിറ്റ് പരാമർശം അസാധുവാകും. ഇതിന്റെ മറവിൽ ജനങ്ങൾക്കെതിരേ അധിക നിരക്ക് അടിച്ചേൽപ്പിക്കാനാണ് സിപിഎം ഭരണസമിതിയുടെ ശ്രമമെന്നും യുഡിഎഫ് കൗണ്‍സിലർ ജോണ്‍ ഡാനിയേൽ പറഞ്ഞു.
ജനങ്ങളുടെ തലയിൽ അധിക കുടിവെള്ളനിരക്ക് അടിച്ചേൽപ്പിക്കാൻ ഒരിക്കലും കൂട്ടുനിൽക്കില്ലെന്നും നിയമപരമായ ബാധ്യത ഇല്ലാതെയാണ് സിപിഎം ഭരണസമിതി ജനവിരുദ്ധതീരുമാനവുമായി മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
District News
പുതുക്കാട്: ദേശീയപാത പുതുക്കാട് സെന്ററില്‍ ഒരുമണിക്കൂറിനിടെ നാല് അപകടങ്ങള്‍.
ടാങ്കര്‍ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു. പുതുക്കാട് കാഞ്ഞൂര്‍ സ്വദേശി മൂര്‍ക്കനാട്ടുകാരന്‍ വീട്ടില്‍ തോമസിനാണ് പരിക്കേറ്റത്.
കാലിന് ഗുരുതരമായി പരിക്കേറ്റ തോമസിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു അപകടം. കാഞ്ഞൂര്‍ റോഡില്‍നിന്ന് ദേശീയപാത മുറിച്ചുകടക്കുകയായിരുന്ന സ്കൂട്ടറില്‍ ചാലക്കുടി ഭാഗത്തുനിന്നുവന്ന ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നു. അപകടത്തില്‍ ലോറിയില്‍ കുടുങ്ങിയ സ്കൂട്ടറില്നിന്നുവീണ തോമസിന്റെ കാലില്‍ ലോറിയുടെ മുന്‍ചക്രം കയറി. നാട്ടുകാര്‍ചേര്‍ന്നാണ് പരിക്കേറ്റയാളെ ആശുപത്രിയില്‍ എത്തിച്ചത്.
ഒരുമണിക്കൂറിനിടെ മൂന്ന് അപകടങ്ങള്‍ ഉണ്ടായെങ്കിലും ആര്‍ക്കും പരിക്കില്ല. സ്വകാര്യ ബസും ബൈക്കും, കെഎസ്ആര്‍ടിസി ബസും ബൈക്കും, രണ്ട് ഇരുചക്രവാഹനങ്ങളുമാണ് അപകടത്തില്‍പ്പെട്ടത്. ദേശീയപാതയിലെ ഗതാഗതക്കുരുക്കിനിടെയാണ് നാല് അപകടങ്ങളും സംഭവിച്ചത്. ആമ്പല്ലൂര്‍ മുതല്‍ പുതുക്കാട് സെന്റര്‍ കടന്നും വാഹനങ്ങളുടെ നീണ്ടനിരയായിരുന്നു. ഇതിനിടെ സിഗ്നല്‍ ശ്രദ്ധിക്കാതെ വാഹനങ്ങള്‍ കടക്കാന്‍ ശ്രമിച്ചതാണ് അപകടങ്ങള്‍ക്കിടയാക്കിയത്.
District News
തിരുവില്വാമല: കുട്ടികളുടെ കർമശേഷിയെ നേരായ മാർഗത്തിലേക്ക് തിരിച്ചുവിട്ട് അവരെ രാഷ്ട്രപുനർനിർമാണ പ്രക്രിയയിൽ പങ്കാളികളാക്കണമെന്നും അതാണ് യഥാർഥ വിദ്യാഭ്യാസമെന്നും സംസ്ഥാന പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജു നാരായണസ്വാമി.
തിരുവില്വാമല പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ ജില്ലാപഞ്ചായത്തും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും സാമൂഹ്യനീതി വകുപ്പും സംയുക്തമായി നിർമിച്ച എരവത്തൊടി സ്മാർട്ട് അങ്കണവാടിയുടെ കെട്ടിടത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാജു നാരായണസ്വാമി. പിഞ്ചുകുഞ്ഞുങ്ങളെല്ലാം ഊർജത്തിന്റെ ഉറവിടങ്ങളാണ്. ഒരു ശിശു, കുഴച്ച കളിമണ്ണ് പോലെയാണ്. ആ കുഞ്ഞിനെ ഏതുതരത്തിൽ രൂപാന്തരപ്പെടുത്തിയെടുക്കുന്നു എന്നത് ചെറുപ്പകാലത്ത് ലഭിക്കുന്ന വിദ്യാഭ്യാസമാണ്.
ഇക്കാര്യത്തിൽ വളരെ പ്രധാനപ്പെട്ട പങ്കാണ് അങ്കണവാടികൾക്ക് നിർവഹിക്കാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാപഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ എസ്.നായർ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ. പത്മജ അധ്യക്ഷയായി. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.
District News
ചാവക്കാട്: മണത്തല ദേശീയപാതയിൽ രൂപപ്പെട്ട കുഴിയിൽചാടി ഇരുചക്രവാഹന യാത്രികർ അപകടത്തിൽപ്പെടുന്നത് പതിവ്.
മണത്തല പള്ളിക്ക് വടക്കുവശം നിലവിലുള്ള റോഡ് സർവീസ് റോഡായി മാറിയപ്പോൾ ചെറുതും വലുതുമായ കുഴികൾ രൂപപ്പെടുകയായിരുന്നു. വ്യാഴാഴ്ച രാത്രി ബൈക്ക് കുഴിയിൽ ചാടി മൂന്നുപേർക്ക് പരിക്കേറ്റു. മണത്തല പാലപ്പെട്ടി ഹള്ളത്ത് (40), ഭാര്യ ആസിയ (35), മകൻ മുഹമ്മദ് മുസ്തഫ (ഒമ്പത്) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ചികിത്സതേടി.
ദേശീയപാത അധികൃതരെ വിവരമറിയിച്ചിട്ടു ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു.
അടിയന്തരമായി കുഴികൾ അടച്ചില്ലങ്കിൽ ദേശീയപാതയുടെ പണികൾ തടയാനാണ് നാട്ടുകാരുടെ തീരുമാനം.
District News
ഗുരുവായൂര്‍: മാലിന്യസംസ്കരണത്തിന് ഹരിതകർമസേന ചെയ്യുന്ന പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തിയിലേക്കെത്തുന്നതായി കെഎസ്ഡബ്ല്യുഎംപി പ്രൊജക്ട് ഡയറക്ടർ ദിവ്യ എസ്. അയ്യർ പറഞ്ഞു.
ചൂല്‍പ്പുറത്ത് ഹരിതകര്‍മസേന സംരംഭകത്വ വികസനപദ്ധതിയുടെ ഭാഗമായി നവീകരിച്ച അഗ്രോ നഴ്സറിയുടെ സമര്‍പ്പണവും ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ. മാലിന്യ സംസ്കരണം, പ്രശ്നം എന്ന നിലയിൽനിന്ന് പരിഹാരത്തിലേയ്ക്ക് എത്തിയിരിക്കുന്നതായും അവർ പറഞ്ഞു. ബയോപാർക്കിന് മുന്‍വശത്ത് സ്ഥാപിച്ച ഗാന്ധിപ്രതിമയുടെ അനാഛാദനവും അവര്‍ നിര്‍വഹിച്ചു.
നഗരസഭ ചെയര്മാന് എം. കൃഷ്ണദാസ് അധ്യക്ഷനായി. വൈസ് ചെയര്മാന് അനീഷ്മ ഷനോജ്, പ്രതിപക്ഷ നേതാവ് കെ.പി. ഉദയന്‍, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന്മാരായ എ.എം. ഷെഫീര്‍, എ.എസ്. മനോജ്, ഷൈലജ ദേവന്, ക്ലീന്‍സിറ്റി മാനേജര്‍ അശോക് എന്നിവര്‍ പ്രസംഗിച്ചു. ഗാന്ധി പ്രതിമ നിര്‍മിച്ച ശില്പി സ്വരാജിന് ഉപഹാരംനല്കി. കുടുംബശ്രീ സിറ്റി മിഷന് മാനേജര്‍ വി.എസ്. ദീപയ്ക്ക് യാത്രയയപ്പ് നല്കി.നഗര ഉപജീവന കേന്ദ്രം വഴി തൊഴില്ലഭിച്ചവരുടെ സംഗമവും ഉണ്ടായ
District News
ചാവക്കാട്: ദേശീയപാത 66 ഒരുമനയൂർ മാങ്ങോട്ട് സ്കൂളിനുസമീപം സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് കാറിൽ ഇടിച്ചു രണ്ടുപേർക്ക് പരിക്ക്. ഇന്നലെ രാവിലെയാണ് അപകടം. ഗുരുവായൂരിൽനിന്നു എറണാകുളത്തേക്കുപോകുന്ന ബസാണ് അപകടത്തിൽപെട്ടത്.
അമിതവേഗതയാണ് മുന്നിൽപോയിരുന്ന കാറിനു പിന്നിലിടിക്കാൻ കാരണമെന്ന് പറയുന്നു. കാർ യാത്രക്കാരായ രണ്ടുപേർക്ക് ചെറിയ പരിക്കേറ്റു. പരിക്കേറ്റ മലപ്പുറം കോട്ടക്കൽ മുഹമ്മദ് മുസ്തഫ (49) യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് റോഡരികിലെ കാനയ്ക്കു മുകളിലേക്ക് കയറിയതിനെ തുടർന്ന് സ്ലാബ് തകർന്നു ബസിന്റെ മുൻചക്രം കുടുങ്ങി . സർവീസ് റോഡിലെ ഗതാഗതം ഏറെ നേരം തടസപ്പെട്ടു. കാനയ്ക്ക് മുകളിലെ സ്ലാബുകൾ കമ്പികളില്ലാതെയാണ് വാർത്തിട്ടുള്ളത് നാട്ടുകാർ പറയുന്നു.
District News
വടക്കാഞ്ചേരി: ഒരു വശത്ത് വനപാലകരുടെ ഓപ്പറേഷൻ ഗജ നടക്കുമ്പോൾ മറുവശത്ത് കാട്ടാനകളുടെ താണ്ഡവം. ആനയെപ്പേടിച്ച് ജോലിക്കുപോകാതെ തൊഴിലാളികൾ.
വടക്കാഞ്ചേരി നഗരസഭയിൽ മങ്കര ചേപ്പലക്കോട് പ്രദേശവാസികളാണ് കാട്ടാനകളെ പേടിച്ച് ജോലിക്കുപോകാതെ ദുരിതത്തിലായത്. ദിവസവും പുലർച്ചെ റബ്ബർ ടാപ്പിംഗിനുപോകുന്ന തൊഴിലാളികളാണ് കഷ്ടപ്പാട് അനുഭവിക്കുന്നത്. നടപ്പാതയുടെ ഇരുവശങ്ങളിലും ആനകൾ നിലയുറപ്പിക്കുന്നത് പ്രദേശത്ത് പതിവാവുകയാണ്. കഴിഞ്ഞദിവസം പുലർച്ചെ ഇറങ്ങിയ ആനകളെ പടക്കംപൊട്ടിച്ചും ബഹളംവച്ചുമാണ് വനത്തിലേക്ക് കയറ്റിവിട്ടത്.
ചേപ്പലക്കോട് സ്വദേശി ഉപ്പഴക്കാട്ട് വീട്ടിൽ ജയന്റെ പറമ്പിലെ മൂന്ന് തെങ്ങുകൾ ആനകൾ നശിപ്പിച്ചു. മങ്കര അട്ടിപ്പറമ്പ് സ്വദേശി ചാത്തോത്ത് ബാബുവിന്റെ വീട്ടുപറമ്പിലും ആനയിറങ്ങി കൃഷികൾ നശിപ്പിച്ചു.
നടപ്പാതകളിലെ കാടുകൾ വെട്ടിവൃത്തിയാക്കി വൈദ്യുതിവേലി സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതർ തള്ളിക്കളഞ്ഞതായി പ്രദേശവാസികൾ പറയുന്നു. വന്യജീവികളുടെ സംരക്ഷണം ഉറപ്പാക്കുമ്പോൾ ജനങ്ങളുടെ ജീവന് വിലയില്ലാത്ത നയമാണ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നടപ്പിലാക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. പ്രദേശത്ത് കാട്ടാനകൾ ഇറങ്ങുന്നതിനെതിരേ ഇനിയും അധികൃതർ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് രൂപംനൽകുമെന്ന് പൊതുപ്രവർത്തകൻ സാബു മങ്കര പറഞ്ഞു.
District News
പുതുക്കാട്: വളഞ്ഞുപാടത്തെ ക്രഷര്‍ യൂണിറ്റിനെതിരേ പരാതി നല്‍കിയയാളെ പ്രതിയാക്കിയ കേസ് ഹൈക്കോടതി റദ്ദാക്കി. മാട്ടുമല സംരക്ഷണസമിതി പ്രസിഡന്റ് പി.എം. ഷിനോഷിന്റെ പേരില്‍ പുതുക്കാട് പോലീസ് രജിസ്റ്റര്‍ചെയ്ത കേസാണ് റദ്ദാക്കിയത്. പോലീസ് നടപടിക്കെതിരേ പോലീസ് കംപ്ലെയിന്റ് അഥോറിറ്റി, കളക്ടര്‍ എന്നിവര്‍ക്കു നല്കിയ പരാതിയില്‍ നടപടിയുണ്ടാകാതിരുന്നതിനെ തുടര്‍ന്നാണ് ഷിനോഷ് ഹൈക്കോടതിയെ സമീപിച്ചത്.
2021 ലായിരുന്നു കേസിനാസ്പദമായ സംഭവം. ക്രഷര്‍ വിപുലീകരണവുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ ഗ്രാമസഭയില്‍ ഫോട്ടോ എടുത്തുവെന്നും പഞ്ചായത്ത് ഭരണസമിതി യോഗം തടസപ്പെടുത്തി എന്നുമുള്ള പരാതികള്‍ ചൂണ്ടിക്കാട്ടി ഷിനോഷിന്റെ പേരില്‍ പോലീസ് സിആര്‍പിസി 107 വകുപ്പ് പ്രകാരം സമാധാനലംഘനത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
കേസ് ക്രഷര്‍ ഉടമയും പോലീസും ആസൂത്രിതമായി കെട്ടിച്ചമച്ചതാണെന്നും ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ആക്ഷേപം പരിഗണിച്ച ഇരിങ്ങാലക്കുട സബ് ഡിവിഷന് മജിസ്ട്രേറ്റ് കോടതി അന്നത്തെ സ്റ്റേഷന് ഓഫീസര്‍ യു.എച്ച്. സുനില്‍ദാസിനെ വിസ്തരിക്കുകയും 2023 ജൂലായില്‍ കേസ് റദ്ദാക്കുകയും ചെയ്തു. നാലുമാസങ്ങള്‍ക്കുശേഷം ക്രഷറിന്റെ ഫോട്ടോ എടുത്ത ഷിനോഷിനെ നാലുപേര്‍ചേര്‍ന്ന് ആക്രമിച്ചു. പരിക്കേറ്റ് ആശുപത്രിയിലായിരുന്ന ഷിനോഷിനെ പ്രതിയാക്കി പുതുക്കാട് പോലീസ് വീണ്ടും സമാധാന ലംഘനത്തിന് റിപ്പോര്‍ട്ട് നല്കി.
തുടര്‍ന്നാണ് ഷിനോഷ് പോലീസ് കംപ്ലെയിന്റ് അഥോറിറ്റിയേയും കളക്ടറേയും അവസാനം ഹൈക്കോടതിയേയും സമീപിച്ചത
District News
ഇരിങ്ങാലക്കുട: നഗരസഭ വാര്‍ഡ് 14ല്‍ ഐഎച്ച്എസ്ഡിപി ഫ്ലാറ്റിലെ ഒഴിവുകള്‍ സംബന്ധിച്ച് കൃത്യമായ അന്വേഷണം നടത്താന്‍ നഗരസഭ യോഗത്തില്‍ തീരുമാനം.
ഫ്ലാറ്റിലെ അഞ്ച് ഒഴിവുകളിലേക്ക് പത്തോളം അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. അപേക്ഷകര്‍ എല്ലാം അര്‍ഹരാണോയെന്ന് ഉറപ്പ് വരുത്തണമെന്ന് എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ അഡ്വ. കെ.ആര്. വിജയ ആവശ്യപ്പെട്ടു. ഫ്ലാറ്റില്‍ നിരവധി വീടുകള്‍ ഒഴിഞ്ഞ് കിടക്കുന്നുണ്ടെന്ന് വാര്‍ഡ് കൗണ്‍സിലര്‍ ഷെല്ലി വില്സന് വെളിപ്പെടുത്തി. വീടുകള്‍ വാടകയ്ക്ക് കൊടുത്തവരും ഉണ്ടെന്ന് പറയുന്നു.
ഫ്ലാറ്റിലെ വീട്ടുകാരെ സംബന്ധിച്ചുള്ള രജിസ്റ്റര്‍വച്ച് പരിശോധന നടത്താവുന്നതാണെന്ന് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സന്തോഷ് ബോബനും പറഞ്ഞു.
ഇതു സംബന്ധിച്ച് പ്രത്യേക സബ്- കമ്മിറ്റിയെ വച്ചോ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയോ അന്വേഷിക്കാവുന്നതാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത സെക്രട്ടറി വിശദീകരിച്ചു. വീടും സ്ഥലവും ഇല്ലാത്തവര്‍ക്ക് പരിഗണന നല്‍കാനും തുടര്‍നടപടികള്‍ക്ക് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്താനും യോഗം തീരുമാനിച്ചു.യോഗത്തില്‍ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു.
District News
കയ്പമംഗലം: ദേശീയപാത നിർമ്മാണത്തെ തുടർന്ന് രൂപപ്പെട്ട ശക്തമായ വെള്ളക്കെട്ട് പരിഹരിച്ചില്ല; കരാർകമ്പനിയുടെ വാഹനങ്ങൾ നാട്ടുകാർ തടഞ്ഞു.
നാഷണൽ ഹൈവേ നിർമാണത്തെ തുടർന്ന് പോളക്കുളം മേഖലയിൽ നിരവധി തോടുകളാണ് മൂടിപ്പോയത്. ഇതേ തുടർന്ന് പ്രദേശത്ത് ശക്തമായ വെള്ളക്കെട്ട് രൂപപ്പെടുകയും പല വീടുകളിലും വെള്ളം കയറുകയും ചെയ്തു . പല തവണ നാട്ടുകാർ ആവശ്യപ്പെട്ടിട്ടും ഇതേവരെ പ്രശ്നത്തിന് പരിഹാരം കാണാൻ കരാർ കമ്പനി തയാറായില്ല.
കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് നിരവധി വീടുകളിൽ വെള്ളക്കെട്ട് രൂക്ഷമായി. ഇതോടെ പ്രദേശവാസികളുടെ ദുരിതം വർധിച്ചു. ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ പ്രസ്തുത വിഷയം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കരാർ കമ്പനിയുടെ ധാർഷ്ട്യം തുടരുകയായിരുന്നു. ഇതേ തുടർന്ന് മുൻ പഞ്ചായത്ത് മെമ്പർ സുനിൽ പി. മേനോന്റെ നേതൃത്വത്തിൽ പ്രദേശവാസികൾ ദേശീയ പാത നിർമാണ കമ്പനിയുടെ വാഹനങ്ങൾ തടഞ്ഞിട്ടു.
പ്രതിഷേധം ശക്തമായതോടെ മതിലകം പോലീസ് സ്ഥലത്തെത്തി റോഡ് ഉപരോധക്കാരുമായും കരാർ കമ്പനി പ്രതിനിധിയുമായും ചർച്ച നടത്തി.
ദേശീയപാത നിർമ്മാണത്തിന്റെ കോൺട്രാക്റ്റ് എടുത്ത ശിവാലയ കമ്പനി മേഖലയിലെ പ്രധാനപ്പെട്ട മൂന്ന് തോടുകളും ഇന്നും നാളെയുമായി വൃത്തിയാക്കാമെന്ന് ചർച്ചക്കൊടുവിൽ സമ്മതിക്കുകയായിരുന്നു. ഇതേ തുടർന്ന് നാട്ടുകാർ തങ്ങളുടെ പ്രതിഷേധം പിൻവലിച്ചു.
പി.ആർ. രാജേഷ്, ജോഷി ചെന്നറ, എൻ.എം.ഷമിതൻ, രവി തേവാലിൽ, എം.എച്ച്.ഷറഫു, ലിന്റൻ ആന്റണി, പ്രിയ ബിജോയ്, പി.എ. അഖിൽ, സുഭാഷ് വാസു എന്നിവർ പ്രതിരോധ സമരത്തിന് നേതൃത്വം നൽകി. കയ്പമംഗലം പഞ്ചായത്തിലും സമാന വിഷയത്തിൽ പ്രശ്ന പരിഹാരം കാണാത്തതിനെ തുടർന്ന് പഞ്ചായത്തംഗങ്ങൾ പ്രതിഷേധം നടത്തിയിരുന്നു.
District News
ഇരിങ്ങാലക്കുട: ക്ലീന്‍ ഗ്രീന്‍ മുരിയാടിന്റെ ഭാഗമായി മാലിന്യ മുക്ത ഗ്രാമത്തിലേക്ക് പുതിയ ചുവടുവയ്പായി മുരിയാട് പഞ്ചായത്തിന്റെ ബൊകാഷി ബക്കറ്റ് വിതരണം. പദ്ധതിയുടെ ഉദ്ഘാടനം മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി നിര്‍വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.യു. വിജയന്, വാര്‍ഡ് മെമ്പര്‍മാരായ തോമസ് തൊകലത്ത്, എ.എസ്. സുനില്‍കുമാര്‍, വൃന്ദ കുമാരി, ശ്രീജിത്ത് പട്ടത്ത്, നിഖിത അനൂപ്, മണി സജയന്, വിഇഒ ഗീത എന്നിവര്‍ സംസാരിച്ചു. 210 വീടുകളിലേക്കാണ് 2850 രൂപ വിലവരുന്ന രണ്ട് ബൊകാഷി യൂണിറ്റ് പൗഡറുമടക്കം 285 രൂപക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്തത്.
District News
കൊരട്ടി: എറണാകുളം - അങ്കമാലി അതിരൂപതയിലെ പ്രസിദ്ധ മരിയൻ തീർഥാടനകേന്ദ്രമായ കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ അത്ഭുത പ്രവർത്തകയായ കൊരട്ടിമുത്തിയുടെ തിരുനാൾ പതിനഞ്ചാമിടം ഇന്ന്. ഒരു മാസത്തോളം നീണ്ടുനിന്ന ആഘോഷങ്ങൾക്ക് ഇന്ന് സമാപനമാകും. മാതാവിന്റെ മാധ്യസ്ഥം തേടുന്നതിനും നേർച്ചകൾ നിവർത്തിക്കുന്നതിനും നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും ജാതിമത ഭേദമെന്യ പതിനായിരങ്ങളാണ് മുത്തിയുടെ നടയിലെത്തിയത്. ഇന്നലെയും അഭൂതപൂർവമായ തിരക്കനുഭവപ്പെട്ടു.
ഇന്ന് രാവിലെ 5.30 നും ഏഴിനും വിശുദ്ധ കുർബാന. 9 ന് ഫാ. ജിറിൾ ചിറയ്ക്കൽ മണവാളന്റെ നേതൃത്വത്തിൽ വിശുദ്ധ കുർബാന. തുടർന്ന് 10.30 ന് നടക്കുന്ന ആഘോഷമായ വിശുദ്ധ കുർബാനക്ക് ഫാ. മിഥുൻ പണിക്കാംവേലയിൽ കാർമികത്വം വഹിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന ദിവ്യബലിക്ക് ഫാ. ചാൾസ് തെറ്റയിലായിരിക്കും നേതൃത്വം നൽകുക.
വൈകീട്ട് അഞ്ചിന് നടക്കുന്ന കൃതജ്ഞതാ ദിവ്യബലി വികാരി ഫാ.ജോൺസൺ കക്കാട്ടിന്റെ മുഖ്യകാർമികത്വത്തിലും അസിസ്റ്റന്റെ വികാരിമാരുടെ സഹകാർമികത്വത്തിലുമായിരിക്കും.